Skip to playerSkip to main content
  • 5 hours ago
തൃശൂര്‍: അതിരപ്പിള്ളിയില്‍ പലചരക്ക് കട തകര്‍ത്ത് കാട്ടാന. പുളിയിലപ്പാറയിലെ മാളിയേക്കല്‍ പോളിന്‍റെ കടയാണ് കാട്ടാന തകര്‍ത്തത്. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയായിരുന്നു സംഭവം. കടയുടെ മുന്‍ ഭാഗത്തെ ഷട്ടര്‍ തകര്‍ത്ത കാട്ടാന അകത്തുണ്ടായിരുന്ന പഴവര്‍ഗങ്ങള്‍ ഭക്ഷിക്കുകയും പലചരക്ക് സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. പുലര്‍ച്ചെ കടയെ ലക്ഷ്യമിട്ട് എത്തുന്ന കാട്ടാന ഷട്ടറില്‍ ശക്തമായി ഇടിക്കുന്നതും ഇതോടെ ഷട്ടര്‍ തകരുന്നതുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഷട്ടര്‍ തകര്‍ക്കുന്നതിന്‍റെ ശബ്‌ദം അടക്കം വീഡിയോയില്‍ വ്യക്തമായി കേള്‍ക്കുന്നുണ്ട്. പുലര്‍ച്ചെ മേഖലയില്‍ നല്ല മഴയായത് കൊണ്ട് തന്നെ സമീപവാസികളൊന്നും തന്നെ ശബ്‌ദം കേള്‍ക്കാനിടയില്ല. കടയും അതിനകത്ത് ഉണ്ടായിരുന്ന പലചരക്ക് സാധനങ്ങളും പൂര്‍ണമായും നശിപ്പിച്ച നിലയിലാണ്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ വനം വകുപ്പിനെ വിവരം അറിയിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് 4 മണിയോടെ ആനയെ കാട്ടിലേക്ക് തുരത്തുകയും ചെയ്‌തു. മേഖലയില്‍ സ്ഥിരമായി കാട്ടാന ശല്യം രൂക്ഷമാണ്. രാത്രിയില്‍ കാടിറങ്ങുന്ന കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ അടക്കം വ്യാപക നാശനഷ്‌ടം വരുത്താറുണ്ട്. സ്ഥിരമായി ജനവാസ മേഖലയില്‍ എത്തുന്ന കാട്ടാനകളെ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും പടക്കം പൊട്ടിച്ചും ശബ്‌ദമുണ്ടാക്കിയും കാട്ടിലേക്ക് തുരത്താറാണ് പതിവ്.  രണ്ട് മാസം മുമ്പ് കാട്ടാന ആക്രമണത്തിന് സ്ഥലത്ത് ഒരാള്‍ മരിച്ചിരുന്നു. 

Category

🗞
News
Transcript
00:00This video is brought to you by S.T.A.L.A.
Comments

Recommended