തൃശൂര്‍: കനത്ത മഴയിൽ കെഎസ്ഇബിയ്ക്ക് 25 കോടി രൂപയുടെ നഷ്‌ടമുണ്ടായെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ആറന്മുളയിൽ അടക്കം വേഗത്തിൽ വൈദ്യുത ബന്ധം വേഗത്തിൽ പുനസ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി പത്തനംതിട്ടയിൽ എത്താൻ വൈകിയിട്ടില്ല. അവിടെ ചുമതലയുള്ള മന്ത്രിമാർ പ്രവർത്തിച്ചിട്ടുണ്ട്.മുഖ്യമന്ത്രി തലസ്ഥാനം കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു. കെഎസ്ഇബിക്ക് കൂടുതലായി നഷ്‌ടം സംഭവിച്ചത് പത്തനംതിട്ട ജില്ലയിലും കണ്ണൂര്‍ ജില്ലയിലുമാണ്. ഈ ജില്ലകളിലെ ട്രാന്‍സ്‌ഫോമറുകളും ലൈനുകളും വന്‍ തോതില്‍ തകര്‍ന്നിട്ടുണ്ട്. കേടുപാടുകള്‍ പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. എത്രയും വേഗം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആലപ്പുഴയിലെയം പത്തനംതിട്ടയിലെയും പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ചുമതലയുള്ള മന്ത്രിമാരുമായി ഇന്ന് ഉച്ചയോടെ ഓണ്‍ലൈന്‍ മീറ്റിങ് നടത്തുമെന്നും മന്ത്രി അറിയിച്ചു "വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട സ്ഥലങ്ങളില്‍ വെള്ളം വറ്റിച്ചതിന് ശേഷം വൈദ്യുതി എത്രയും പെട്ടന്ന് പുനസ്ഥാപിക്കും. ജനങ്ങളുടെ ശക്തമായ സഹകരണം അഭ്യര്‍ഥിക്കുന്നു. തൃശൂരിലെ കളക്‌ടറുമായും ബനപ്രതിനിധികളുമായും ബന്ധപ്പെട്ടിരുന്നു. അധികൃതരും രക്ഷാപ്രവര്‍ത്തനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഇന്ന് പെരിങ്ങല്‍ കുത്ത് ഡാം സന്ദര്‍ശനം നടത്തുമെന്നും" മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഇൻവസ്റ്ററെ കാണാനാണ് വന്നത് എന്ന ചോദ്യത്തോട് സണ്ണി ജോസഫ് പ്രതികരിക്കാൻ തയാറായിട്ടില്ല. അതേസമയം പത്തനംതിട്ടയിലെ വെള്ളപ്പൊക്ക ബാധിത മേഖലകൾ മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് സന്ദർശിക്കും. പന്ത്രണ്ട് മണിയോടെ ആറന്മുളയിലെത്തുന്ന മുഖ്യമന്ത്രി, റാന്നി ഉൾപ്പെടെയുള്ള മേഖകളിൽ സന്ദർശനം നടത്തും.
Comments