പാലക്കാട്: എക്സൈസ് റെയ്ഡിൽ വിദേശമദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. രണ്ട് പേർ അറസ്റ്റിൽ. ചെർപ്പുളശ്ശേരിയിൽ എക്സൈസിൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് 350 ലിറ്റർ വിദേശമദ്യവും 480 പേക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തത്. ചളവറ സ്വദേശി വടക്കേകരമേൽ വീട്ടിൽ രാധാകൃഷ്ണൻ, പട്ടാമ്പി സ്വദേശി കിഴക്കേപ്പാട്ടുതൊടി ഉമർ എന്നിവരാണ് പിടിയിലായത്. അബ്കാരി കേസുകളിൽ മുൻപും പ്രതിയായിട്ടുള്ള രാധാകൃഷ്ണനെ ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടാതെ ഹാൻസ് പിടികൂടിയ ഉമറിനെതിരെ കോട്പാ (COTPA) നിയമപ്രകാരം കേസെടുത്തുവെന്ന് എക്സൈസ് ഓഫിസർ പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർമാരായ അബ്ദുൽ നാസർ ഒ, രാജേഷ്കുമാർ പിഎൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സിപി ശിവശങ്കരൻ, ഷാജികുമാർ സിഎൻ, പ്രിവൻ്റീവ് ഓഫിസർ ഗ്രേഡ് ശ്രീകുമാർ വാകട, തമ്മിണി പിബി, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീജേഷ്, ജാക്സൺ സണ്ണി, നിജിൻ വിവി, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഡ്രൈവർ ഷാജി കെകെ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
Comments